Avsnitt

  • ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭൂമിയിലെ സകല മരങ്ങളെയും ഒരേപോലെ 'ഡിപ്രഷനിൽ' ആക്കിക്കൊണ്ട് അവിടെ എന്താണ് സംഭവിച്ചത്? കാനഡയിലെയും അലാസ്കയിലെയും പാറകളിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ പുറത്തുവന്നത് മനുഷ്യചരിത്രത്തെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

  • വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്.ഈ വീഡിയോയിൽ:

    1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും.2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും.3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച.4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്.ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്‌റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം!

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അലക്സാണ്ട്രിയ ലൈബ്രറി നിർമ്മിച്ച ടോളമി രണ്ടാമന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒരു കാലഘട്ടത്തിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം.

  • ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, കലാവിമർശകരെ കളിയാക്കിയ പോൾ ജോർദൻ സ്മിത്ത് എന്നിവരുടെ അതിശയിപ്പിക്കുന്ന കഥകളാണ് ഈ വീഡിയോയിൽ.

  • സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.• റെമസ് 6000 (REMUS 6000): 300 വർഷങ്ങൾക്ക് ശേഷം സാൻ ഹോസെയെ കണ്ടെത്തിയ അത്ഭുത റോബോട്ട്.• അവകാശ തർക്കങ്ങൾ: കൊളംബിയയും, സ്പെയിനും, അമേരിക്കൻ കമ്പനിയും (SSA), ഖാറ ഖാറ ഗോത്രവർഗ്ഗക്കാരും തമ്മിലുള്ള നിയമയുദ്ധം.The Mystery Challenge:തെക്കേ അമേരിക്കയിലെ കൊടും കാടുകളിൽ നിന്നും സാൻ ഹോസെയിലേക്ക് കയറ്റിയ സ്വർണത്തിനും വെള്ളിക്കും ഇടയിൽ ചൈനീസ് പോർസലൈൻ കപ്പ് എങ്ങിനെ വന്നു? ഉത്തരം അറിയാമെങ്കിൽ താഴെ കമന്റ് ചെയ്യൂ!

  • ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു.

    എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.

  • ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

  • ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

  • 1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ പാർക്കിന്റെ അവിശ്വസനീയമായ അതിജീവന കഥകൾ.--------------------Videography Dark Breed Pvt Ltd

  • കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക് യാത്ര തുടങ്ങാം.

  • എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും അതായിരുന്നു. എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. ഈ വാക്കുകൾ നമ്മെ കൊണ്ടുപോകുന്നത് മായൻസ് നിർമ്മിച്ച കൂറ്റൻ പിരമിഡുകളുടെയും, നഗരങ്ങളുടെയും അടിയിലേക്കാണ്. അതെ, മായൻ പ്രപഞ്ചത്തിൽ മറ്റൊരു ലോകം കൂടെയുണ്ട്. ഗുഹകളുടെയും, ഭൂഗർഭനദികളുടെയും ഇരുട്ടിൻ്റെയും മായാ ലോകം.

  • അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു. എങ്കിലും തന്നെപ്പോലെ തന്നെ ഇവിടെ അകപ്പെട്ട് പോയെങ്കിലും ഈ ദ്വീപുകളിൽ അവിടുത്തെ ചീഫുമാരുടെ പ്രീതി സമ്പാദിച്ച് മാന്യമായ നിലയിൽ കഴിഞ്ഞുകൂടുന്ന ഡേവിഡ് വിപ്പിയെന്ന മറ്റൊരു അമേരിക്കക്കാരനെ കൂടി കണ്ടതോടെ വില്ല്യം ക്യാരിക്ക് കുറച്ചൊക്കെ ആശ്വാസമായി. ഇതിനിടെ ക്യാപ്റ്റൻ വാൻഡഫോർഡിൻ്റെ ക്ലേ എന്ന കപ്പൽ അവിടെ വന്നുവെങ്കിലും ചരക്കുകളുമായി അത് മനില ക്ക് പോകുന്നതിനാൽ ക്യാരി ഇപ്രാവശ്യം അതിൽ കയറിയില്ല.

  • അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ പിന്നീടാരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു നന്റക്കറ്റിൽ എത്തിച്ചേരുക എന്നത് വില്ല്യം ക്യാരിക്ക് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു.

  • The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders.

    In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy.

    Bounty Mutiny

    https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE

    Story of La Perouse

    https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ

    ——

    MY BOOKS

    1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)

    Hard Copy | https://amzn.to/3T5lTio

    Ebook | https://amzn.to/44eYMqW

    2 മഡഗാസ്കർ (Regal Publishers)

    Hard Copy | https://amzn.to/3ZN8sr7

    3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!

    Ebook | https://amzn.to/3G8ZdLj

    ——————————

    Contact me

    Message : https://juliusmanuel.com/chat

    Mail : [email protected]

    ---------------

    Instagram

    https://instagram.com/juliusmanuel_

    -------

    Website

    https://juliusmanuel.com/

    Channels

    Instagram

    https://www.instagram.com/channel/AbbAIzWxF6R6qz7O/

    Whatsup

    https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V

  • 1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ സിൽവ ലാംഗയോട് ഒരു ചോദ്യം ചോദിച്ചു. അനക്കൊണ്ടയുടെ തൊലി എടുത്തതുപോലെ ഒരു ബ്ലാക്ക് ജാഗ്വാറിന്റെ സ്കിൻ കൊണ്ടുപോകുവാൻ ലാംഗയ്ക്ക് താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. അയാളുടെ ഒരു ജോലിക്കാരൻ ഫ്രാൻസിസ്കോ അവന്റെ കീഴിലുള്ള തോട്ടത്തിൽ വെച്ച് മണിക്കൂറുകൾക്ക് മുൻപ് ഒരെണ്ണത്തിനെ വെടിവെച്ചിട്ടുണ്ട്. അവന്റെ കൂടെ കാട്ടിലേക്ക് പോയാൽ അതിന്റെ തൊലിയുമായി മടങ്ങി വരാം. ഇത് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി. ഈ കൊടുംകാട്ടിൽ വെച്ച് ഒരു ജാഗ്വാറിനെ കണ്ടെത്തി കൊല്ലുക പ്രയാസമുള്ള പണിയാണ്. അപ്പോഴിതാ ഒരാൾ ഒരെണ്ണത്തെ വെടിവെച്ചിട്ടിരിക്കുന്നു. പണി എളുപ്പമായി. നേരെ ചെല്ലുക, തൊലി ഉരിഞ്ഞെടുക്കുക, അത്രതന്നെ. അങ്ങനെ ലാംഗ ഫ്രാൻസിസ്ക്കോയുടെ കൂടെ തോണിയിൽ ഫ്ലോറസ്റ്റയിൽ നിന്നും രണ്ടര മൈൽ അകലെയുള്ള അവന്റെ കുടിലിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി താൻ എങ്ങനെയാണ് ജാഗ്വാറിനെ വെടിവെച്ചതെന്ന് അവൻ ലാംഗയോട് വിവരിച്ചു.